ഒറോത - - - കാക്കനാടൻ
കാക്കനാടന്റെ മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരു നോവലാണ് ഒറോത. വളരെ വലിയ കഥയിൽ നിന്ന് ചീന്തിയെടുത്ത ഒരു കഥാപാത്രമാണ് ഒറോത എന്ന് അദ്ദേഹം കഥാരംഭത്തിൽ പറയുന്നുണ്ട് എങ്കിലും ഒറോത വായിക്കുന്ന ആർക്കും തന്നെ അത്ര നിസ്സാരമായി ആ നോവലിനെ കാണാൻ സാധിക്കില്ല എന്നതാണ് സത്യം.!
ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടെ കാക്കനാടൻ അവതരിപ്പിച്ചത് കേവലം ഒറോത എന്ന സ്ത്രീയെ മാത്രമല്ല., ഒരു ഗ്രാമത്തിനെ തന്നെയാണ്. ചേമ്പേരി എന്ന ഗ്രാമത്തിൻ്റെ മുഖഛായ തന്നെ മാറ്റാൻ കാരണഭൂതയായത് ഒറോതയാണ്. അവൾ തന്നെയാണ് ചരിത്രവും ചരിത്രകാരിയും.! ചേമ്പേരിയുടെ ഓരോ ശ്വാസത്തിലും ഓരോ പുൽകൊടിയിലും അവളുണ്ട് ഓരോ ജീവജാലങ്ങൾക്കും അവളുടെ കഥകൾ പറയാനുമുണ്ട്.! ഇന്ന് ചേമ്പേരിയിൽ വളരെയേറെ വികസനങ്ങൾ സംഭവിച്ചിരിക്കുന്നു. പണ്ട് മനുഷ്യവാസം പോലുമില്ലാത്ത കുഗ്രാമമായിരുന്നു ചേമ്പേരി. എന്നാൽ ഇന്നാകട്ടെ ചേമ്പേരി പരിഷ്കൃത പ്രദേശമാണ്. ചേമ്പേരിയുടെ ഈ വളർച്ച എത്രത്തോളം എന്ന് വായനക്കാരന് മനസ്സിലാക്കാനെന്നോണമുളള കഥാക്കാരൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. "" റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും എസർ സ്റ്റേറ്റ് ബിൽഡിംങ്ങും കൂടി വന്നാൽ ചേമ്പേരി ന്യുയോര്‍ക്കാവും. തെംസ് നദി ഒന്നു കനിഞ്ഞ് ഈ വഴി ഒഴുകിയാൽ ചേമ്പേരി ലണ്ടനാവും. ലുവർ പാലസ് അപ്പാടെ പൊക്കിയെടുത്ത് ആ പള്ളിക്കുടത്തിനടുത്ത് എവിടെയെങ്കിലും സ്ഥാപിച്ചാൽ ചെമ്പേരി പാരീസാവും. റെഡ് സ്ക്വയറും കെംലിൻ കൊട്ടാരവും ഉണ്ടെങ്കിൽ മോസ്കോയാവും. ജപ്പാനീസ് ഭാഷ പറഞ്ഞ് ഗെയ്ഷാപെൺക്കുട്ടികൾ ചുറ്റിനടന്നാൽ ടോക്കിയോ ആവും. എന്തിന്, ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ നഗരങ്ങളും ചെമ്പേരിയും തമ്മിലുള്ള ദൂരം നിസ്സാരമാണെന്നു സാരം. "" "ചെമ്പേരിയുടെ വികസനം ഈ വാക്കുകളിലൂടെ ഏതൊരു വായനക്കാരനും മനസ്സിലാക്കാൻ സാധിക്കുമെങ്കിലും കഥാക്കാരൻ അതുകൊണ്ടും തൃപ്തിപ്പെടുന്നില്ല. അടുത്തകാലത്ത് ചെമ്പേരി സന്ദർശിക്കാനിടയായ ഒരു സായിപ്പിന്റെ വാക്കുകൾ കൂടി കഥാക്കാരൻ കടമെടുത്തിരിക്കുന്നു. മലയാളികൾക്ക് മലയാളികൾ പറയുന്നതിനെക്കാൾ സായിപ്പ് പറയുന്നതിനോട് വിശ്വാസ്യത കൂടുതലായിരിക്കുമല്ലോ....!
ഇന്ന് ചെമ്പേരി എന്താണ് എന്ന് പറയുന്നതിനൊപ്പം തന്നെ ഇന്നലത്തെ ചെമ്പേരിയുടെ മുഖവും കാക്കനാടൻ വരച്ചു കാട്ടുന്നു. എല്ലാത്തിനും മൂകസാക്ഷിയായി നിന്നത് ചെമ്പേരി പുഴ മാത്രമാണ്. ചെമ്പേരി ഗ്രാമത്തിൻ്റെ വളർച്ച - തളർച്ചകളെ സ്വാധിനിക്കാൻ ചെമ്പേരിപുഴയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും ഈ വളർച്ചയുടെ നാൾവഴി പുസ്തകത്തിൽ ഒരിക്കലും മായാത്ത ചരിത്രമായി ഒറോത ഇന്നും നിലക്കൊള്ളുന്നു. അതിനാൽ തന്നെ ഒറോതയെ അറിയാവുന്ന ആര്‍ക്കും തന്നെ കണ്ണീരിന്റെ നനവില്ലാതെ അവളെ ഓർക്കാൻ കഴിയില്ല.
കഥ തുടങ്ങുന്നത് പാലായ്ക്കടുത്തുള്ള ചേർപ്പുങ്കൽ ഗ്രാമത്തിലാണ്. 99ലെ വെള്ളപ്പൊക്കത്തിൽ സംഹാര രുദ്രയായ് മീനച്ചിലാർ മാറുന്നു. ആ മഴവെള്ളപ്പാച്ചിലിൽഒഴുകിപോയ ഒരു വീട്ടിൽ നിന്ന് പാപ്പൻ എന്ന അവിവാഹിതന് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നതോടെ കഥ ആരംഭിക്കുന്നു. റൗഡിപ്പാപ്പൻ, കള്ളുപാപ്പൻ എന്നോക്കെ വിളിപ്പേരുള്ള വെട്ടുകാട്ടുപാപ്പന് ഭർത്താവുപേക്ഷിച്ചു പോയ ജാനമ്മ എന്ന കൊല്ലപ്പണിക്കാരി രഹസ്യക്കാരി ആയതോടെ കൊല്ലൻപാപ്പൻ എന്ന പേരും നാട്ടുകാർ ചാർത്തി കൊടുത്തു. രാവിലെ മുതൽ വൈകിട്ട് വരെ വള്ളമൂന്നി അന്തിക്ക് കള്ളും മോന്തി ജാനമ്മയുടെ ചൂട്പറ്റികിടന്ന് കിട്ടിയതിൽ ഒരു വിഹിതം അവൾക്ക് കൊടുത്ത് ജീവിതം ആസ്വദിച്ച് പോകുന്നു. എന്ത് കാര്യത്തിലും ഉറച്ച നിലപാടെടുക്കാൻ മിടുക്കനാണ് പാപ്പൻ . പ്രായം നാല്പത് ആയിട്ടും വിവാഹം കഴിക്കാത്തതെന്ത്. .......? എന്ന് ആരെങ്കിലും ചോദിച്ചാൽ "എനിക്ക് മനസ്സില്ല", എന്ന ഒറ്റ മറുപടിയിൽ പാപ്പൻ ചോദിക്കുന്നവരുടെ വായടപ്പിക്കും. ഒരിക്കൽ ജാനമ്മയുടെ ചോദ്യത്തിനും ഇതേ ഉത്തരമാണ് പാപ്പൻ നൽകിയത് . കത്തോലിക്കാ ക്രിസ്ത്യാനിയായ പാപ്പൻ ഒരു തികഞ്ഞ വിശ്വാസി ക്കൂടിയാണ് . ഞായറാഴ്ചകളിൽ പള്ളിയിൽ പോകാറില്ലേങ്കിലും അയാൾ അന്ന് വള്ളം ഇറക്കാറില്ല.
99 ലെ മഴവെള്ള പാച്ചിലിൽ എല്ലാവരും തന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ നോക്കിയപ്പോഴും പാപ്പൻ മാത്രമാണ് ചങ്കൂറ്റത്തോടെ വെള്ളപ്പാച്ചിലിൽ പെട്ടുപോയവരെ രക്ഷിക്കാനും ആശ്വാസ വാക്കുകളേകാനും മുന്നോട്ട് വന്നത്. പാപ്പനെ പിൻപ്പറ്റിയാണ് ചേർപ്പുങ്കലെ യുവത്വങ്ങൾ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് പോലും....! പാപ്പൻ്റെ കൈയ്യിൽ കുഞ്ഞിനെ കിട്ടിയതോടെ അയാളുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞു. അയാൾ ഒരു പിതൃസ്ഥാനത്തേക്ക് ഉയർന്നു. കത്തോലിക്ക ക്രൈസ്തവ മുറപ്രകാരം തന്നെ തന്റെ അമ്മയുടെ പേര് പാപ്പൻ ആ കുഞ്ഞിനിട്ടു. ഒറോത..! കുഞ്ഞിനെ വളർത്തുക എന്നത് ആദ്യ ഘട്ടത്തിൽ പാപ്പനെ സംബന്ധിച്ച് ചോദ്യ ചിഹ്നമായിരുന്നു. എന്നാൽ ജാനമ്മയുടെയും അയൽ സ്ത്രീകളുടെയും സഹായത്തോടെ ജാതിഭേതമന്യേ പലരുടെ മുല കുടിച്ച് അവൾ വളർന്നു. വളർച്ചയുടെ ഒരോ ഘട്ടവും അയാൾ സ്വപ്നം കണ്ടു. അവൾക്കായി ഒരു വഞ്ചിപ്പെട്ടി സൂക്ഷിച്ച് അതിൽ പണം നിക്ഷേപിക്കാനും അയാൾ തയാറായി. മഴവെള്ള പാച്ചിലിൽ ദൈവം തന്ന നിധിയാണ് ഒറോത എന്ന് അയാൾ അതിയായി വിശ്വസിച്ചു. ജാനമ്മയുടെ ഇളയ മകനായ മുത്തുകൃഷ്ണനോപ്പം അവൾ കളിച്ചു വളർന്നു. പഠനത്തിലും മറ്റു പ്രവർത്തനത്തിലും എല്ലാവരേക്കാൾ മുൻപന്തിയിലായിരുന്നു അവൾ. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ അവളെ മഠം വക ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാക്കി. എന്നാൽ ജാനമ്മ ഇതിനെ പൂർണ്ണമായി അംഗീകരിച്ചില്ല. "മയിംസ്രട്ടാക്കാൻ പോകുവാണോ......?" എന്ന അവളുടെ ചോദ്യത്തിന് "പഠിക്കുന്നിടത്തോളം പഠിക്കട്ടെ അവള് കൊച്ചല്ലേ ജാനമ്മേ ? പഠിക്കാനും മിടുക്കിയാ" എന്ന ഉത്തരത്തിൽ പാപ്പൻ പിതൃ വാത്സല്യം വ്യക്തമാക്കി. മക്കൾ തന്നെക്കാൾ പഠിക്കണമെന്നും ഉന്നത നിലയിലെത്തണമെന്നും ഏതൊരു പിതാവിന്റെയും സ്വപ്നമാണല്ലോ.....!
(അപുർണ്ണം)
കാക്കനാടന്റെ മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരു നോവലാണ് ഒറോത. വളരെ വലിയ കഥയിൽ നിന്ന് ചീന്തിയെടുത്ത ഒരു കഥാപാത്രമാണ് ഒറോത എന്ന് അദ്ദേഹം കഥാരംഭത്തിൽ പറയുന്നുണ്ട് എങ്കിലും ഒറോത വായിക്കുന്ന ആർക്കും തന്നെ അത്ര നിസ്സാരമായി ആ നോവലിനെ കാണാൻ സാധിക്കില്ല എന്നതാണ് സത്യം.!
ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടെ കാക്കനാടൻ അവതരിപ്പിച്ചത് കേവലം ഒറോത എന്ന സ്ത്രീയെ മാത്രമല്ല., ഒരു ഗ്രാമത്തിനെ തന്നെയാണ്. ചേമ്പേരി എന്ന ഗ്രാമത്തിൻ്റെ മുഖഛായ തന്നെ മാറ്റാൻ കാരണഭൂതയായത് ഒറോതയാണ്. അവൾ തന്നെയാണ് ചരിത്രവും ചരിത്രകാരിയും.! ചേമ്പേരിയുടെ ഓരോ ശ്വാസത്തിലും ഓരോ പുൽകൊടിയിലും അവളുണ്ട് ഓരോ ജീവജാലങ്ങൾക്കും അവളുടെ കഥകൾ പറയാനുമുണ്ട്.! ഇന്ന് ചേമ്പേരിയിൽ വളരെയേറെ വികസനങ്ങൾ സംഭവിച്ചിരിക്കുന്നു. പണ്ട് മനുഷ്യവാസം പോലുമില്ലാത്ത കുഗ്രാമമായിരുന്നു ചേമ്പേരി. എന്നാൽ ഇന്നാകട്ടെ ചേമ്പേരി പരിഷ്കൃത പ്രദേശമാണ്. ചേമ്പേരിയുടെ ഈ വളർച്ച എത്രത്തോളം എന്ന് വായനക്കാരന് മനസ്സിലാക്കാനെന്നോണമുളള കഥാക്കാരൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. "" റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും എസർ സ്റ്റേറ്റ് ബിൽഡിംങ്ങും കൂടി വന്നാൽ ചേമ്പേരി ന്യുയോര്‍ക്കാവും. തെംസ് നദി ഒന്നു കനിഞ്ഞ് ഈ വഴി ഒഴുകിയാൽ ചേമ്പേരി ലണ്ടനാവും. ലുവർ പാലസ് അപ്പാടെ പൊക്കിയെടുത്ത് ആ പള്ളിക്കുടത്തിനടുത്ത് എവിടെയെങ്കിലും സ്ഥാപിച്ചാൽ ചെമ്പേരി പാരീസാവും. റെഡ് സ്ക്വയറും കെംലിൻ കൊട്ടാരവും ഉണ്ടെങ്കിൽ മോസ്കോയാവും. ജപ്പാനീസ് ഭാഷ പറഞ്ഞ് ഗെയ്ഷാപെൺക്കുട്ടികൾ ചുറ്റിനടന്നാൽ ടോക്കിയോ ആവും. എന്തിന്, ലോകത്തിലെ ഏറ്റവും പരിഷ്കൃതമായ നഗരങ്ങളും ചെമ്പേരിയും തമ്മിലുള്ള ദൂരം നിസ്സാരമാണെന്നു സാരം. "" "ചെമ്പേരിയുടെ വികസനം ഈ വാക്കുകളിലൂടെ ഏതൊരു വായനക്കാരനും മനസ്സിലാക്കാൻ സാധിക്കുമെങ്കിലും കഥാക്കാരൻ അതുകൊണ്ടും തൃപ്തിപ്പെടുന്നില്ല. അടുത്തകാലത്ത് ചെമ്പേരി സന്ദർശിക്കാനിടയായ ഒരു സായിപ്പിന്റെ വാക്കുകൾ കൂടി കഥാക്കാരൻ കടമെടുത്തിരിക്കുന്നു. മലയാളികൾക്ക് മലയാളികൾ പറയുന്നതിനെക്കാൾ സായിപ്പ് പറയുന്നതിനോട് വിശ്വാസ്യത കൂടുതലായിരിക്കുമല്ലോ....!
ഇന്ന് ചെമ്പേരി എന്താണ് എന്ന് പറയുന്നതിനൊപ്പം തന്നെ ഇന്നലത്തെ ചെമ്പേരിയുടെ മുഖവും കാക്കനാടൻ വരച്ചു കാട്ടുന്നു. എല്ലാത്തിനും മൂകസാക്ഷിയായി നിന്നത് ചെമ്പേരി പുഴ മാത്രമാണ്. ചെമ്പേരി ഗ്രാമത്തിൻ്റെ വളർച്ച - തളർച്ചകളെ സ്വാധിനിക്കാൻ ചെമ്പേരിപുഴയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും ഈ വളർച്ചയുടെ നാൾവഴി പുസ്തകത്തിൽ ഒരിക്കലും മായാത്ത ചരിത്രമായി ഒറോത ഇന്നും നിലക്കൊള്ളുന്നു. അതിനാൽ തന്നെ ഒറോതയെ അറിയാവുന്ന ആര്‍ക്കും തന്നെ കണ്ണീരിന്റെ നനവില്ലാതെ അവളെ ഓർക്കാൻ കഴിയില്ല.
കഥ തുടങ്ങുന്നത് പാലായ്ക്കടുത്തുള്ള ചേർപ്പുങ്കൽ ഗ്രാമത്തിലാണ്. 99ലെ വെള്ളപ്പൊക്കത്തിൽ സംഹാര രുദ്രയായ് മീനച്ചിലാർ മാറുന്നു. ആ മഴവെള്ളപ്പാച്ചിലിൽഒഴുകിപോയ ഒരു വീട്ടിൽ നിന്ന് പാപ്പൻ എന്ന അവിവാഹിതന് എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ കിട്ടുന്നതോടെ കഥ ആരംഭിക്കുന്നു. റൗഡിപ്പാപ്പൻ, കള്ളുപാപ്പൻ എന്നോക്കെ വിളിപ്പേരുള്ള വെട്ടുകാട്ടുപാപ്പന് ഭർത്താവുപേക്ഷിച്ചു പോയ ജാനമ്മ എന്ന കൊല്ലപ്പണിക്കാരി രഹസ്യക്കാരി ആയതോടെ കൊല്ലൻപാപ്പൻ എന്ന പേരും നാട്ടുകാർ ചാർത്തി കൊടുത്തു. രാവിലെ മുതൽ വൈകിട്ട് വരെ വള്ളമൂന്നി അന്തിക്ക് കള്ളും മോന്തി ജാനമ്മയുടെ ചൂട്പറ്റികിടന്ന് കിട്ടിയതിൽ ഒരു വിഹിതം അവൾക്ക് കൊടുത്ത് ജീവിതം ആസ്വദിച്ച് പോകുന്നു. എന്ത് കാര്യത്തിലും ഉറച്ച നിലപാടെടുക്കാൻ മിടുക്കനാണ് പാപ്പൻ . പ്രായം നാല്പത് ആയിട്ടും വിവാഹം കഴിക്കാത്തതെന്ത്. .......? എന്ന് ആരെങ്കിലും ചോദിച്ചാൽ "എനിക്ക് മനസ്സില്ല", എന്ന ഒറ്റ മറുപടിയിൽ പാപ്പൻ ചോദിക്കുന്നവരുടെ വായടപ്പിക്കും. ഒരിക്കൽ ജാനമ്മയുടെ ചോദ്യത്തിനും ഇതേ ഉത്തരമാണ് പാപ്പൻ നൽകിയത് . കത്തോലിക്കാ ക്രിസ്ത്യാനിയായ പാപ്പൻ ഒരു തികഞ്ഞ വിശ്വാസി ക്കൂടിയാണ് . ഞായറാഴ്ചകളിൽ പള്ളിയിൽ പോകാറില്ലേങ്കിലും അയാൾ അന്ന് വള്ളം ഇറക്കാറില്ല.
99 ലെ മഴവെള്ള പാച്ചിലിൽ എല്ലാവരും തന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ നോക്കിയപ്പോഴും പാപ്പൻ മാത്രമാണ് ചങ്കൂറ്റത്തോടെ വെള്ളപ്പാച്ചിലിൽ പെട്ടുപോയവരെ രക്ഷിക്കാനും ആശ്വാസ വാക്കുകളേകാനും മുന്നോട്ട് വന്നത്. പാപ്പനെ പിൻപ്പറ്റിയാണ് ചേർപ്പുങ്കലെ യുവത്വങ്ങൾ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് പോലും....! പാപ്പൻ്റെ കൈയ്യിൽ കുഞ്ഞിനെ കിട്ടിയതോടെ അയാളുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞു. അയാൾ ഒരു പിതൃസ്ഥാനത്തേക്ക് ഉയർന്നു. കത്തോലിക്ക ക്രൈസ്തവ മുറപ്രകാരം തന്നെ തന്റെ അമ്മയുടെ പേര് പാപ്പൻ ആ കുഞ്ഞിനിട്ടു. ഒറോത..! കുഞ്ഞിനെ വളർത്തുക എന്നത് ആദ്യ ഘട്ടത്തിൽ പാപ്പനെ സംബന്ധിച്ച് ചോദ്യ ചിഹ്നമായിരുന്നു. എന്നാൽ ജാനമ്മയുടെയും അയൽ സ്ത്രീകളുടെയും സഹായത്തോടെ ജാതിഭേതമന്യേ പലരുടെ മുല കുടിച്ച് അവൾ വളർന്നു. വളർച്ചയുടെ ഒരോ ഘട്ടവും അയാൾ സ്വപ്നം കണ്ടു. അവൾക്കായി ഒരു വഞ്ചിപ്പെട്ടി സൂക്ഷിച്ച് അതിൽ പണം നിക്ഷേപിക്കാനും അയാൾ തയാറായി. മഴവെള്ള പാച്ചിലിൽ ദൈവം തന്ന നിധിയാണ് ഒറോത എന്ന് അയാൾ അതിയായി വിശ്വസിച്ചു. ജാനമ്മയുടെ ഇളയ മകനായ മുത്തുകൃഷ്ണനോപ്പം അവൾ കളിച്ചു വളർന്നു. പഠനത്തിലും മറ്റു പ്രവർത്തനത്തിലും എല്ലാവരേക്കാൾ മുൻപന്തിയിലായിരുന്നു അവൾ. നാലാം ക്ലാസ് കഴിഞ്ഞപ്പോൾ അവളെ മഠം വക ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാക്കി. എന്നാൽ ജാനമ്മ ഇതിനെ പൂർണ്ണമായി അംഗീകരിച്ചില്ല. "മയിംസ്രട്ടാക്കാൻ പോകുവാണോ......?" എന്ന അവളുടെ ചോദ്യത്തിന് "പഠിക്കുന്നിടത്തോളം പഠിക്കട്ടെ അവള് കൊച്ചല്ലേ ജാനമ്മേ ? പഠിക്കാനും മിടുക്കിയാ" എന്ന ഉത്തരത്തിൽ പാപ്പൻ പിതൃ വാത്സല്യം വ്യക്തമാക്കി. മക്കൾ തന്നെക്കാൾ പഠിക്കണമെന്നും ഉന്നത നിലയിലെത്തണമെന്നും ഏതൊരു പിതാവിന്റെയും സ്വപ്നമാണല്ലോ.....!
(അപുർണ്ണം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ